Friday, January 20, 2012

ആത്മഹത്യയെ ആത്മമിത്രങ്ങളാക്കുന്നവര്‍ ......


       
         ഏകദേശം നാല് പതിറ്റാണ്ട് കാലത്തോളമായി ഗള്‍ഫ് പണം കേരളത്തിന്റെ പല മേഖലകളിലുമായി ചെലുത്തുന്ന സ്വദീനം അവഗണിക്കാന്‍ പറ്റാത്തതാണ് .വിദേശത്തു ജോലി ചെയ്യുന്ന പണം കൊണ്ട് സ്വന്തം കുടുബകാര്യവും അതോടപ്പം നമ്മുടെ നാടിന്റെ വികസനവും ഒരു പരിധിവരെ സാധ്യമായിരുന്നു എന്നത് വസ്തുതയാണ് . ജീവിതത്തിന്റെ വസന്തകാലം മരുഭൂമിയില്‍ ഹോമിച് തിരികെ നാട്ടില്‍ എത്തുന്ന പ്രവാസിക്ക് നമ്മുടെ സമൂഹം വേണ്ടത്ര പരിഗണന നല്കുന്നുണ്ടോ ? സമൂഹവും അതോടപ്പം കുടുബവും പ്രവാസിക്ക് തിരിച്ചു നല്ക്കുന്നതെന്താണ് .ഓരോ വര്‍ഷവും ഗള്‍ഫില്‍ എത്തിച്ചേരുന്ന തൊഴിലാളികളുടെ ശരാശരി എണ്ണം ലക്ഷങ്ങള്‍ വരും എന്നാണു കരുതുന്നത്. ഏതാണ്ട് അമ്പതു ലക്ഷം ആളുകള്‍ വിദേശത്ത് ജോലി ചെയ്യുബോള്‍ അതില്‍ തൊണ്ണൂറു ശതമാനവും ഗള്‍ഫില്‍ തന്നെയാണ് .ഇതില്‍ ഏറെ കുറെ സ്വന്തം കിടപ്പാടം പോലും പണയപ്പെടുത്തി വന്നവര്‍ എന്നത് ശ്രദ്ധേയം . എന്നാല്‍ ഇവരില്‍ ഇപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷത്തിനാണ് വഴി തെളിയ്ക്കുന്നതെന്ന് കരുതപ്പെടുന്നു. അടുത്തയിടെ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ തുടര്‍ച്ചയായി നടന്നു വരുന്ന ആത്മഹത്യകള്‍ എത്രമാത്രം മാനസിക സംഘര്‍ഷത്തിലാണ് ഗള്‍ഫിലെ സാധാരണക്കാരായ ജീവനക്കാര്‍ കഴിയുന്നതെന്ന  കാര്യത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത് ....

           ഗള്‍ഫ് ഇന്ത്യകാര്‍ക്കിടയില്‍ പ്രത്യേകിച്ചും മലയാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു. യു എ ഇ യിലെ ഇന്ത്യന്‍ കോണ്‍സുലാറ്റ് പുറത്തു വിട്ട കണക്കു പ്രകാരം 2003-ല്‍ യു.എ.ഇ.യില്‍ ആത്മഹത്യ ചെയ്ത പ്രവാസികളുടെ എണ്ണം 40 ആയിരുന്നെങ്കില്‍ 2007 ആകുമ്പോഴേക്കും ഇത് 118 ആയി ഉയര്‍ന്നു . എല്ലാറ്റിനും പരിഹാരമെന്ന മിഥ്യാധാരണയോടെ ഏറെ പ്രബുദ്ധരെന്ന് നാം മലയാളികള്‍ എത്രയുച്ചത്തില്‍ വിളിച്ചോതിയാലും ഇത്തരം ദുരനുഭവങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍ നമ്മെ പിടിച്ചുലക്കാതിരിക്കില്ല. നമ്മുടെ മനസ്സിലെവിടെയോ അത് ഏറെ ആഴത്തിലുള്ള മുറിവുകള്‍ കോറിയിടാതെയുമില്ല.   ജീവിതം പച്ചപിടിപ്പിക്കാന്‍ നാടും വീടുമുപേക്ഷിച്ച് കടല്‍കടന്നെത്തിയ മുഴുവന്‍ പ്രവാസികളെയും ഏറെ നോവിപ്പിച്ച വാര്‍ത്തകളുടെ പരമ്പരയുമായാണ് ഫെബ്രുവരി മാസം കടന്നുപോയത്. ഒന്നിനു പിറകെ ഒന്നായി മലയാളികള്‍ ഒറ്റക്കും കുടുംബ സമേതവും ജീവനൊടുക്കുകയായിരുന്നു. ജനുവരി അവസാന ആഴ്ചയിലും ഫെബ്രുവരിയിലുമായി ആറ് മലയാളികളാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ജീവനൊടുക്കിയത്..കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് എഴുപത്തി ഒന്‍പതു ഇന്ത്യകാരാണ്. 2012 പിറന്ന് ഇരുപതു ദിവസം പിന്നിട്ടപോഴേക്കും ഒരു ഡസനോളം പേര്‍ ആത്മാഹുതി ചെയ്തിരിക്കുന്നു...കൊള്ളപ്പലിശയുടെ നീരാളിക്കൈകള്‍ ശ്വാസം മുട്ടെ വരിഞ്ഞുമുറുക്കിയപ്പോള്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയ ഒട്ടേറെ പേര്‍. അച്ഛനും അമ്മയും കുഞ്ഞുമക്കളും മുതല്‍ പിറക്കാനിരിക്കുന്ന കുഞ്ഞുപൂക്കളെ വരെ പിഴുതെറിഞ്ഞ ആത്മഹത്യകള്‍ക്ക് വഴിയൊരുക്കിയ കെണികളുടെ ആഴം ഞെട്ടിക്കുന്നതാണ്.അക്ഷരാഭ്യാസത്തിന്‍െറ ബാലപാഠങ്ങള്‍ പഠിച്ചുവളരുന്ന കുഞ്ഞുമക്കളും രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഗര്‍ഭാശയത്തിന്‍െറ ഇരുളകങ്ങളില്‍ നിന്ന് വിസ്മയ കാഴ്ചകളുടെ വെളിച്ചത്തിലേക്ക് പിറന്നുവീഴേണ്ടിയിരുന്ന ശിശുവും ഈ ലോകത്തോട് എന്തു പിഴച്ചു ?   കുറ്റവാളികള്‍ നമുക്കിടയില്‍ എവിടെയെല്ലാമോ മറഞ്ഞിരിക്കുന്നു. മരണക്കെണിയൊരുക്കിയവര്‍ക്കൊപ്പം നിസ്സംഗരായി നോക്കിനിന്നവരും സമൂഹ മനഃസാക്ഷിക്ക് മുന്നില്‍ കുറ്റവാളികളാവുകയാണ്..,,,,,,,,,,

      ആഡംബര ജീവിതത്തോടുള്ള ആസക്ത്തി, കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ ഒരു നല്ല സുഹൃത്തിന്റെ അഭാവം ഇവയൊക്കെയാണ് ഒരു പ്രവാസിയുടെ ഗള്‍ഫ് മുഖം.......
          വിസക്കും യാത്രാവശ്യത്തിനുമുള്ള പണം ചിലവിട്ടു ഗള്‍ഫ് നാടുകളില്‍ എത്തുന്ന ഒരു ശരാശരി ഇന്ത്യക്കാരന്‍ അപ്പോള്‍ മുതല്‍ തന്നെ കട ബാധ്യത ഉള്ളവനാകുന്നു. ഗള്‍ഫ് ജീവിത സാഹചര്യങ്ങളുമായി ഇടപഴകി വരുമ്പോഴേക്കും അറിഞ്ഞോ അറിയാതെയോ പര്‍ച്ചേസ് സംസ്‌കാരത്തിന്റെ പിടിയില്‍ ആകുന്നു. കമ്പനികള്‍ നല്‍കുന്ന ഓഫറുകള്‍ ശരാശരി പ്രവാസിക്ക് കെണി ആകുന്നു. അന്യന്റെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ് പലപ്പോഴും ഈ പ്രവണതക്ക് പിന്നില്‍. വീടായാലും കാറായാലും ആഘോഷങ്ങലായാലും ആവശ്യത്തിനും അപ്പുറത്തെക്കുള്ള മോഹവും അത് സ്വന്തമാക്കാനുള്ള ശ്രമവും കട ബാധ്യത എന്ന മഹാ ദുരന്തത്തിലേക്ക് പ്രവാസിയെ കൊണ്ടു ചെന്നെത്തിക്കുന്നു...കടം വാങ്ങി ആഗ്രഹങ്ങള്‍ സാധിപ്പിക്കുക എന്നതാണ് രീതി. കടം വരവിനേക്കാള്‍ രണ്ടിരട്ടി ആവുമ്പോള്‍ പ്രവാസിക്ക് മുന്നില്‍ ബാങ്ക് ലോണ്‍ എന്ന വാതില്‍ തുറക്കുന്നു. ലഭിക്കുന്ന ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ നല്‍കാന്‍ തയ്യാറുള്ള ബാങ്കുകള്‍ ഉണ്ട്. ഇതു വാസ്തവത്തില്‍ വലിയൊരു കെണി ആവുകയാണ് പ്രവാസിക്ക്. എണൂര്‍ ദിര്‍ഹം മുതല്‍ അങ്ങോട്ട് ശമ്പളം വാങ്ങുന്നവര്‍ പ്രവാസികളുടെ കൂട്ടത്തില്‍ ഉണ്ട്. നാട്ടിലെ ആവശ്യങ്ങള്‍ക്കും സ്വന്തം ആവശ്യങ്ങള്‍ക്കുമായി ശമ്പളത്തിന് പുറമേ വലിയ തുക പ്രവാസിക്ക് ചിലവാകുന്നുണ്ട്.ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ശമ്പളത്തിന്റെ പത്തിരട്ടി വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മുന്നോട്ടു വരുന്നു. പലരും ഇത്തരത്തില്‍ വന്‍ തുക വായ്പ എടുത്താണ് പണം നാട്ടിലേക്ക് അയക്കുന്നത്. മാസ വരുമാനം കൊണ്ടു വായ്പാ തവണ അടച്ചു തീര്‍ക്കാന്‍ ആവാത്ത സ്ഥിതി സംജാതമാകും.

        ഭാവിയെ കുറിച്ച് ചിന്ത ഇല്ലാത്ത പ്രത്യേക മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്രവാസ ജീവിതം നയിക്കുന്നവരാണ് തിരികെ കയറാന്‍ ആവാത്ത വിധം സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് എടുത്തെറിയപെടുന്നത്,തവണകള്‍ മുടങ്ങുന്നതോടെ വായ്പ നല്‍കിയ ബാങ്ക് ഇടപാടുകാരനെ തിരക്കി ഇറങ്ങും. കേസും പ്രശ്‌നങ്ങളുമായി ജോലി നഷ്ടപെടാതിരിക്കാന്‍ നെട്ടോട്ടമോടുന്ന പ്രവാസി അങ്ങനെ താല്‍കാലിക ആശ്വാസം തേടി ക്രെഡിറ്റ് കാര്‍ഡ്കളെ ആശ്രയിക്കും.രണ്ടര ശതമാനം മാത്രം പലിശ എന്ന വാഗ്ദാനവുമായി എത്തുന്ന ക്രെഡിറ്റ് കാര്‍ഡ് കള്‍ സേവന നികുതിയും മറ്റു കണക്കുകളും പറഞ്ഞു 30 ശതമാനം മുതല്‍ 40 ശതമാനം വരെ പലിശ ഈടാക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ അടവുകള്‍ തെട്ടുന്നതോടെ തുടര്‍ച്ചയായി ബാങ്കുകള്‍ നോട്ടീസ് അയക്കും. മറുപടി ലഭിക്കാതാകുംപോള്‍ പോലീസു കേസാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ ജീവിതം ദുസ്സഹമാക്കുംപോള്‍ പിന്നീട പ്രവാസി ആശ്രയിക്കുക സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആണ്. .എന്നാല്‍ യു എ യില്‍ പ്രവാസികള്‍ക്കിടയില്‍ പലിശക്ക് പണം നല്‍കുന്ന രീതി നിര്‍ബാധം തുടരുന്നു. ആയിരം ദിര്‍ഹത്തിനു 100 ദിര്‍ഹം വരെ പലിശ ഈടാക്കുന്നവരാണ് ഇവര്‍. പാസ്‌പോര്‍ട്ട് പണയപെടുത്തിയാണ് മിക്കവാറും ഇവരില്‍ നിന്നു പണം പലിശക്കെടുക്കുക. വളരെ അടുത്ത ബന്ധുവിന്റെ കല്യാണത്തിനോ മരണാന്തര ചടങ്ങുകള്‍ക്കോ പങ്കെടുക്കാന്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്ന നിരവധിപേരുണ്ട്..പറഞ്ഞ അവധിക്കു പണം നല്‍കി പാസ്‌പോര്‍ട്ട് തിരികെ കൈപാറ്റാന്‍ ഇടപാടുകാരന്‍ ശ്രമിക്കാതാകുംപോള്‍ പലിശക്ക് പണം നല്‍കിയവര്‍ ഇവരെ തേടി ജോലി സ്ഥലത്ത് എത്തും. ജോലിസ്ഥലത് കാര്യങ്ങള്‍ അറിയുന്നതോടെ പ്രശ്‌നങ്ങള്‍ സങ്കീര്‌നമാകും. ഒടുവില്‍ പോലിസ് കേസാകും കോടതി കയറേണ്ടി വരും.പണം തിരിച്ചടക്കാന്‍ ആയില്ലെങ്കില്‍ സാമ്പത്തിക കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷയും ലഭിക്കും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാല്‍ നേരെ നാട്ടിലേക്ക് കയറ്റി വിടും. പിന്നീട് വിദേശത്തേക്ക് തിരികെ വരാന്‍ ആവില്ല....അപമാന ഭീതിയും നാട്ടില്‍ ചെന്നാല്‍ എന്ത് തൊഴില്‍ ചെയ്ത് ജീവിക്കുമെന്ന ചിന്തയും മാനസിക പ്രശ്‌നങ്ങളിലേക്ക് പ്രവാസിയെ തള്ളി വിടുന്നു. മാനസിക പ്രശ്‌നങ്ങള്‍ ചിലപോഴൊക്കെ മാനസിക വിഭ്രാന്തിയിലെക്കും അവനെ കൊണ്ടു ചെന്നെത്തിക്കുന്നു....
.. അന്തമായ അഭിമാന ബോധമാണ് മലയാളികളെ ഇപോഴും നയിക്കുന്നത്. വിഷമതകള്‍ അടുത്ത സുഹൃത്തിനോട് പോലും തുറന്നു പറയാന്‍ ശ്രമിക്കാത്തവരാന് ആത്മഹത്യ ചെയ്ത ഭൂരിപക്ഷവും. സാമ്പത്തിക ബാധ്യത ഉള്ളവരെ ബാധ്യത തീരത്തു രക്ഷിച്ചെടുക്കാന്‍ ആര്‍കും ആവില്ല. പക്ഷെ അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി മാനസിക പിരിമുറുക്കം കുറച്ചു കൊണ്ടു വരാനും അതുവഴി ആത്മഹത്യാ ചിന്തയില്‍ നിന്നു പിന്തിരിപ്പിക്കാനും സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.. . നാട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ദീര്‍ഘകാലം പ്രവാസിയായി കഴിഞ്ഞ ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയും ധാരാളം . ഭാര്യയുമായും കുട്ടികളുമായും വൈകാരികമായ അടുപ്പം ഉണ്ടാക്കാനുള്ള സാഹചര്യങ്ങള്‍ പ്രവാസം നഷ്ടപ്പെടുത്തുന്നതിന്റെ ദുരന്തം അവര്‍ പലപ്പോഴും അനുഭവിക്കേണ്ടിയും വരുന്നുണ്ട്. എല്ലാ മാസവും പണമയയ്ക്കുന്നൊരാള്‍ എന്നതിനപ്പുറം അച്ഛനെന്നോ അമ്മയെന്നോ ഉള്ള വൈകാരിക അടുപ്പം വളരുന്ന പ്രായത്തില്‍ കുട്ടികളില്‍ രൂപവത്കരിക്കപ്പെടാത്തതാണ് ഇതിനു കാരണം
       മരുഭൂമിയില്‍ കഷ്ടപ്പെട്ട് പ്രവാസി അയക്കുന്ന പണത്തില്‍ നിന്നു ഒരു ചെറിയ തുക നിങ്ങള്‍ നാട്ടില്‍ മിച്ചം പിടിക്കുക ജീവിതത്തിന്റെ വസന്തകാലം മരുഭൂമിയില്‍ ഹോമിച് തിരികെ നാട്ടില്‍ എത്തുന്ന പ്രവാസിക്ക് മിച്ചം വരുന്ന ജീവിതത്തില്‍ അത് ഒരു താങ്ങ് ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല .അല്ലെങ്കില്‍ വരും നാളുകളില്‍ വരുന്ന പത്രവാര്‍ത്തകളില്‍ നിങ്ങളുടെ മിത്രങ്ങളും ബന്ധുക്കളും നൊമ്പരപെടുത്തുന്ന വാര്‍ത്തയായി നിറഞ്ഞു നിന്നേക്കാം ...അതോടപ്പം തന്നെ എന്തിനും ഏതിനും പ്രാവസികളെ പിഴിഞ്ഞു കാശ് കൊണ്ടുപോകുന്ന അധികാരിവര്ഗ്ഗതിന്റെ അടഞ്ഞുപോയ കണ്ണുകള്‍ ഇവര്‍ക്ക് നേരെ തുറന്നേ പറ്റൂ..........

15 comments:

  1. ആത്മഹത്യകൾക്ക് പല കാരണങ്ങൾ ഉണ്ട്. അതിലൊന്ന് ജീവിതം മുന്നോട്ട് പോകുന്നത് പ്രശനങ്ങൾ ഉണ്ടാക്കും എന്ന ചിന്തയാണ്’. ആത്മഹത്യവഴി പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോട്ടം ഉണ്ടാവുന്നു. ചിലർ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുമെന്ന് ചിന്തിക്കുന്നു. ചിലർ ആത്മഹത്യവഴി ജീവിച്ചിരിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാമെന്ന് വ്യാമോഹിക്കുന്നു.

    ReplyDelete
  2. സമകാലീന പ്രാധാന്യം ഉള്ളതും അതെ സമയം നൊമ്പരപ്പെടുത്തുന്നതുമായ വാസ്തവ കണക്കുകളിലെക്കുള്ള ഒരു എത്തി നോട്ടം നന്നായി. വിദ്യാഭ്യാസം മാത്രമേ നമ്മള്‍ മലയാളികള്‍ക്ക് ഉള്ളു... വിവരം കുറവാണ്. ലേഖനത്തില്‍ പറഞ്ഞ പോലെ "വിഷമതകള്‍ അടുത്ത സുഹൃത്തിനോട് പോലും തുറന്നു പറയാന്‍ ശ്രമിക്കാത്തവരാന് ആത്മഹത്യ ചെയ്ത ഭൂരിപക്ഷവും. സാമ്പത്തിക ബാധ്യത ഉള്ളവരെ ബാധ്യത തീരത്തു രക്ഷിച്ചെടുക്കാന്‍ ആര്‍കും ആവില്ല. പക്ഷെ അവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി മാനസിക പിരിമുറുക്കം കുറച്ചു കൊണ്ടു വരാനും അതുവഴി ആത്മഹത്യാ ചിന്തയില്‍ നിന്നു പിന്തിരിപ്പിക്കാനും സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു"വളരെ ശരിയാണ്. മനസ്സിന്റെ ഭാരം ഇറക്കിവെക്കാന്‍ അല്ലെങ്കില്‍ പങ്കിടാന്‍ പറ്റിയ ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ ഒരു പരിധി വരെ നമ്മളെ ഇത്തരം ചിന്തയില്‍ നിന്നും മോചിപ്പിക്കും എന്ന് ഞാനും വിശ്വസിക്കുന്നു.കൊള്ളാം നല്ല സൃഷ്ടി.അഭിനന്ദനം!

    ReplyDelete
  3. കടം കിട്ടാനൊരു കടലോളമുണ്ടെങ്കിലും കടുകോളമേ കടം വാങ്ങാവൂ. കടുകോളം കടത്തിനു കുടലെടുക്കാനാരും വരില്ല. രണ്ടു തെറി പറയുമായിരിക്കും. മാനവും, മാനക്കേടുമൊക്കെ നാം കൽ‌പ്പിച്ചുണ്ടാക്കുന്ന മിഥ്യകൾ മാത്രം. അമിത ഭോഗം ശീലമാക്കാതിരുന്നാൽ ഒരളവു വരെ പിടിച്ചു നിൽ‌പ്പ് ലഘുവായിത്തീരും. സ്വന്തം ജീവിതം അന്യരെ കൊതിപ്പിക്കാനുള്ളതല്ല, മറിച്ച് അവനവന്റെ തൃപ്തിക്കുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ രക്ഷപ്പെട്ടു. പക്ഷേ അതത്ര എളുപ്പമല്ല എന്നതാണൊരു തടസ്സം. അതും ശീലമാക്കിയെടുക്കണം,തീവ്ര പരിശീലനത്തിലൂടെ.
    മഹാത്മാ ഗാന്ധിയുടെ പ്രതിച്ഛായയെ അടുത്ത സുഹൃത്താക്കി ഒരു പരീക്ഷണം നടത്തി നോക്കൂ. ചിലപ്പോൾ വല്ലാത്തൊരു മാറ്റം ഉണ്ടായേക്കാം. ആശംസകൾ പ്രദീപ്.

    ReplyDelete
  4. കാലികവും അതിലേറെ ഇന്ന് വ്യാപകമായി കണ്ടു വരുന്ന വിഷയവും..
    അത് നന്നായി വിശകലനം ചെയ്തു..

    ReplyDelete
  5. ആവര്‍ത്തന വിരസതയുണ്‌ടാക്കിയ ലേഖനം, ഈ വിഷയത്തില്‍ മാസത്തില്‍ പത്ത്‌ ഇരുപത്‌ ലേഖനങ്ങളെങ്കിലും ഒാരോരുത്തര്‍ പടച്ച്‌ വിടുന്നുണ്‌ട്‌ എന്ന് പറയട്ടെ. ഉള്ളടക്കം എല്ലാറ്റിന്‌റേയും ഒന്നു തന്നെ.. പ്രവാസികളുടെ പ്രശ്നങ്ങള്‍ സാമ്യമുള്ളവയാണ്‌ അത്‌ ആര്‌ ലേഖനമായി എഴുതിയാലും അതേ പറയാനുണ്‌ടാകൂ... താങ്കളുടെ ശ്രമത്തിന്‌ ആശംസകള്‍

    ReplyDelete
  6. ഈ ലേഖനം കാലിക പ്രസക്തം തന്നെ.. മോഹി പറഞ്ഞത് പോലെ ഇത് പോലെയുള്ള ലേഖനങ്ങള്‍ വരുന്നുണ്ട്.. പക്ഷെ പ്രശ്നങ്ങള്‍ അത് പോലെ തന്നെ നില നില്‍ക്കുക അല്ലെ?? മലയാളിയുടെ ആസക്തിയും ഒളിഞ്ഞു നോട്ടവും ഉള്ളിടത്തോളം കാലം ഇതിനു ഒരു അറുതി വരും എന്നും തോന്നുന്നില്ല.. ആശംസകളോടെ..

    ReplyDelete
  7. പ്രിയരെ ഇത് വഴി വന്നു അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ തന്ന പ്രജിത് ,വിധു ,മോഹിയുദീന്‍ ഷാനവാസ് ബായ്,കാദു എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു ....

    ReplyDelete
  8. ആഡംബര ജീവിതത്തോടുള്ള ആസക്ത്തി, കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മാനസിക പിരിമുറുക്കം ലഘൂകരിക്കാന്‍ ഒരു നല്ല സുഹൃത്തിന്റെ അഭാവം ഇവയൊക്കെയാണ് ഒരു പ്രവാസിയുടെ ഗള്‍ഫ് മുഖം.......

    പ്രവാസികൾ അടിക്കടി അടിക്കടി ൈങ്ങനെ ആത്മഹത്യ ചെയ്യുന്നതിന് അധികാരി വർഗ്ഗത്തെ പഴിച്ചത് കൊണ്ടോ ഒന്നും ഒരു കാര്യവുമില്ല. ആദ്യം മനുഷ്യൻ അവന്റെ അത്യാർത്തി, ആഴംബര ജീവിത ഭ്രമം എന്നിവ അകറ്റിനിർത്തി ജീവിക്കാൻ തയ്യാറാവണം. അല്ലാതെ ഇതിനൊരു ഉത്തരമില്ല. ഒരിക്കലുമുണ്ടാവുകയുമില്ല. വെറുതെ അധികാരികളെ കണ്ണുമടച്ച് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ആദ്യം സ്വയം നന്നാവുക. ആശംസകൾ.

    ReplyDelete
  9. ഇന്ന് കൂടുതലും കണ്ടു വരുന്ന വിഷയം..!!
    നന്നായി അവതരിപ്പിച്ചു പ്രദീപ്.....!!

    ReplyDelete
  10. കുറച്ചു ദിവസം മുമ്പ് മാദ്യമം ദിനപത്രത്തില്‍ ഈ വിഷയത്തെ കുറിച്ചു ഒരു പരമ്പര തന്നെ ഉണ്ടായിരുന്നു. പലിശയുമായി ബന്ധപ്പെട്ടു ജീവിതം തന്നെ കൈവിട്ടു പോയവര്‍. ഇതൊരു നെറ്റ്‌വര്‍ക്ക് ബിസിനെസ്സ് പോലെ അറിഞ്ഞിട്ടും വീണ്ടും ആ ചതിക്കുഴിയിലേക്ക് തന്നെ നടന്നു പോകുന്നവര്‍.. ലേഖനത്തിന് ആശംസകള്‍..

    ReplyDelete
  11. നന്നായി അവതരിപ്പിച്ചു .................

    ReplyDelete
  12. ഈ ലേഖനം കാലിക പ്രസക്തം ...നന്നായി അവതരിപ്പിച്ചുആശംസകൾ

    ReplyDelete
  13. kalika prasaktham...... blogil puthiya post...... PRIYAPPETTA ANJALI MENONU....... vaayikkane............

    ReplyDelete
  14. beautiful presentation............
    ...........
    .....
    keep going........

    good luck.....

    ReplyDelete
  15. ഇതു വളരെ യഥാര്‍ത്ഥയം ആണു . പക്ഷെ മാനവും മാനകേടും അന്തമായ അഭിമാനവും ഒക്കെ നാം തന്നെ സൃഷ്ട്ടിക്കുന്ന മിഥ്യകള്‍ ആണു . ഇങ്ങനെയുള്ള മിഥ്യകള്‍ക്കു അടിമായകതിരുന്നാല്‍ ഇങ്ങനെയുള്ള ആത്മഹത്യകള്‍ ഒരു പരിധി വരെ ഒഴിവാക്കാവുന്നതാണ് .സ്വന്തം ജീവിതം അവനവന്‍റെ രീതി അനുസരിച്ചു ചിട്ടപ്പെടുത്തിയാല്‍ അതുതന്നെ ഒരു വിജയവും സംതൃപ്തിയും ആകും .

    ReplyDelete