
ഒരു നാട്ടുകാരന്‍ എന്ന നിലയില്‍ ഇതുമായി ബന്ധപട്ട ചര്‍ച്ചകളെ വീക്ഷിക്കുകയായിരുന്നു ..... .കുറച്ചു ദിവസങ്ങള്‍ ആയി മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും മാങ്ങയെ ചൊല്ലി ഉള്ള വിവാദം നിലനില്‍ക്കുക്കയാണ് .നമ്പ്യാര്‍ മഹാസഭ എന്ന പ്രസ്ഥാനം ഈ മാങ്ങയുടെ യദാര്‍ത്ഥ നാമം " നമ്പ്യാര്‍ മാങ്ങ " എന്നാണ് എന്നും ഇപ്പോള്‍ ഈ മാങ്ങക്ക് ദേശസൂചികയില്‍ ഉള്‍പെടുത്തി "കുറ്റ്യാട്ടൂര്‍ മാങ്ങ" എന്ന് നാമകരണം ചെയ്യാന്‍ തുനിയുന്ന കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെ യും നടപടിയില്‍ പ്രതിഷേധിച്ചാണ് ഈ പറയുന്ന സഭ ഒരു നിയമ നടപടിയുമായി പുറപ്പെട്ടിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത് .
ഇവിടെ വളരെ വിരോധാഭാസമായി തോനുന്നത് ഈ പറയുന്ന സഭയില്‍ കൂടി കുറ്റ്യാട്ടൂരിലെ നമ്പ്യാര്‍ സമുദായത്തിന്റെ ഭൂരിപക്ഷ വികാരങ്ങള്‍ അല്ല പുറത്തു വരുന്നത് എന്നുള്ളതാണ് . ഏതോ സങ്കുചിത കേന്ദ്രങ്ങളില്‍ നിന്നും ആസൂത്രിതമായ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഒരു അജണ്ടയാണ് ഈ മാങ്ങ വിവാദം സൃഷ്ടിക്കുവഴി ടിയാന്മാര്‍ ഉദ്ദേശിക്കുന്നത്.ഈ വിവാദവുമായി എന്റെ സുഹൃത്തുക്കളുമായി പ്രസ്തുത സമുദായത്തില്‍ പെടുന്നവരുമായി ആശങ്ക പങ്കു വെക്കുകയുണ്ടായി ..അവരൊന്നും ഈ പറഞ്ഞ വാദങ്ങളെ അനുകൂലിക്കുന്നവര്‍ ആയിരുന്നില്ല ...ഇന്നത്തെ വര്‍ത്തമാന സാഹഹചര്യത്തിൽ ഈ ഒരു ചര്‍ച്ച ആര്‍ക്കു ഗുണം ചെയ്യും എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലല്ലോ . ജീര്‍ണ്ണിച്ച ജാതി വ്യവസ്ഥകള്‍ക്ക് എതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയ ചരിത്രങ്ങള്‍,സാമൂഹിക മുന്നേറ്റങ്ങള്‍ എല്ലാം കൊണ്ട് ഉഴുതുമറിച്ച മണ്ണാണ് കുറ്റ്യാട്ടൂരിന്റെത് .ഈ പ്രദേശത്തെ ഈ നമ്പ്യാര്‍ സമുദായത്തില്‍ പെട്ടവരടക്കം നവോത്ഥാന മൂല്യങ്ങള്‍ക്ക് ജാതി വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങള്‍ക്കും എതിറെ ധീരോദാത്തതമായ നിലപാടുകള്‍ കൈ കൊണ്ടതിന്റെ തല്‍ബലമായി ഇന്ന് കുറ്റ്യാട്ടൂര്‍ സാമൂഹ്യ പുരോഗതി കൈവരിച്ച ഒരു ദേശമായി നിലനില്‍ക്കുന്നത്. ഈ പ്രദേശത്തിന്റെ സാമൂഹ്യ പുരോഗതിയില്‍ എല്ലാ ജാതി മത ത്തില്‍ പെട്ടവര്‍ക്കും വിശിഷ്യ കമ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിനും ഉള്ള പങ്കു ഗണനീയമാണ് ...ചരിത്രപരമായി മാങ്ങയുടെ നാമ വിവാദം പരിശോദിച്ചാല്‍ അഞ്ചു നൂറ്റാണ്ട് മുന്നേ നീലേശ്വരത്ത് നിന്നും കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്ത് നമ്പൂതിരി ഒരു മാവിന്റെ വിത്ത് കൊണ്ടു വന്നു കൃഷി ചെയ്തു തുടങ്ങിയ ഈ മാവ് തുടര്‍ന്ന് കുറ്റ്യാട്ടൂർ ഗ്രാമത്തിലാകെ ഈ സവിശേഷ ഇനം മാവ് കൃഷി ചെയ്യാൻ തുടങ്ങി. നൂറ്റാണ്ടുകൾ പഴക്കമുള്ള മാവുകൾ കുറ്റ്യാട്ടൂർ ഗ്രാമത്തിലെ പഴയ തറവാടുകളിൽ ഇപ്പോഴും കാണാം. പ്രതി വർഷം 5000 ടൺ കുറ്റ്യാട്ടൂർ മാങ്ങ ഉല്പാദിപ്പിക്കുമെന്നാണ് കണക്ക്. കുറ്റ്യാട്ടൂരിൽ ധാരാളമായി ഉണ്ടായിരുന്ന ഈ മാങ്ങ ഇരിക്കൂറിലെ അങ്ങാടിയിൽ നമ്പ്യാര്‍ ആയിരുന്നു വില്‍ക്കാന്‍ കൊണ്ട് പോയത് .. നമ്പ്യാര്‍ കൊണ്ട് വരുന്ന മാങ്ങ എന്നര്‍ത്ഥത്തില്‍ "നമ്പ്യാര്‍ മാങ്ങ " എന്നും ഒടുവില്‍ അത് കൊണ്ട് വരുന്ന പ്രദേശത്തിന്റെ പേരില്‍ തന്നെ കാലാന്തരെ "കുറ്റ്യാട്ടൂര്‍ മാങ്ങ " എന്നും അറിയപെടാന്‍ തുടങ്ങി എന്നതാണ് വസ്തുത ....ഇപ്പോള്‍ ഈ മാങ്ങക്ക് ദേശ സൂചിക പദവി ലഭിക്കും എന്ന ഘട്ടത്തില്‍ ആണ് ഈ വിവാദവും നിയമനടപടിയിലേക്കും പ്രസ്തുത സഭ പോകുന്നത്... ഇത് കുറ്റ്യാട്ടൂരിലെ നമ്പ്യാര്‍ സമുദായത്തിന്റെ വികാരമായി ആരും വിലയിരുത്തരുത് കാരണം സ്വന്തം സമുദായത്തെക്കാള്‍ ജനിച്ച ദേശത്തെ സ്നേഹിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങള്‍ക്ക് നേത്രത്വ പരമായ പങ്കു വഹിച്ച ജനതയ്ക്ക് ഈ ഒരു മാങ്ങയില്‍ ജാതി കുത്തി വെക്കാന്‍ ഉള്ള അധമമായ ജീര്‍ണ്ണിച്ച ചിന്താഗതി ഒരിക്കലും ഉണ്ടാവില്ലെന്നുല്ലത് ഉറപ്പാണ് ...ഇതിനു പിന്നില്‍ ചിലര്‍ നടത്തുന്ന സങ്കുചിതവും ആസൂത്രിതവുമായ നീക്കങ്ങള്‍ക്ക് എതിരെ പുരോഗമനപരമായ ചിന്തിക്കുന്ന മുഴുവന്‍ നാട്ടുകാരുടെയും ജാഗ്രത പ്രതിരോധം രൂപപെട്ട് വരേണ്ടിയിരിക്കുന്നു
No comments:
Post a Comment